കൊച്ചി: കൊച്ചി കപ്പൽശാലയും നിർമ്മാണം പൂർത്തിയായ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും ബോംബ് പൊട്ടിച്ച് തകർക്കുമെന്ന് ഇ-മെയിൽവഴി ഭീഷണിപ്പെടുത്തിയ കേസിൽ കപ്പൽശാലയിലെ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഒരു കരാർ ജീവനക്കാരനെയും സ്ഥിരം ജീവനക്കാരനെയുമാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചോദ്യം ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നിൽ കപ്പൽശാലയിലെ മുൻ ജീവനക്കാരനോ ഇപ്പോൾ ജോലി ചെയ്യുന്നവരോ ആയിരിക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കേസിൽ നേരത്തെ കപ്പൽശാലയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |