രണ്ടര പതിറ്റാണ്ടു മുമ്പ് ഒരു താരോദയം പോലെയാണ് വെള്ളാപ്പള്ളി നടേശൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്. പ്രഭാഷക കേസരികൾ അലങ്കരിച്ചിരുന്ന കസേരയിലാണ് ഇരിപ്പ്. കണ്ണും കാതും കൂർപ്പിച്ച് കേൾവിക്കാരും.
പ്രസംഗം വെല്ലുവിളിയാണെങ്കിലും വെള്ളാപ്പള്ളി കുലുങ്ങിയില്ല. തനി നാട്ടിൻപുറത്തുകാരന്റെ 'ചൊല്ലും ചൊവ്വും" നിറഞ്ഞ ഭാഷയിൽ നേരെയങ്ങ് തുടങ്ങി. വളച്ചുകെട്ടാതെ 'നേരെ വാ നേരെ പോ" സ്റ്റെൽ. സദസിന്റെ ഉള്ളിലേക്ക് ആ വാക്കുകൾ കയറാൻ അധികകാലമെടുത്തില്ല.
മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി. യോഗത്തെക്കുറിച്ച് ചോദിച്ചാൽ 'ആരുടെയും വാലും ചൂലും ആവില്ലെന്ന" മറുപടി. മദ്യനയത്തെക്കുറിച്ചാണെങ്കിൽ 'കള്ളിന് അള്ളുവയ്ക്കുന്നവർ കള്ളന്മാർ" തുടങ്ങി പ്രയോഗങ്ങൾ എതിരാളികളെപ്പോലും ചിരിപ്പിച്ചു. ഇന്ന് ഏത് രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളിലും വെള്ളാപ്പള്ളിയുടെ പ്രതികരണം മാദ്ധ്യമലോകത്ത് അനിവാര്യമാണ്. സഭാകമ്പം തൊട്ടുതീണ്ടാത്ത ആ കമന്റുകൾക്ക് ടോപ് റേറ്റിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |