തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ നടൻ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടി. ജീവനക്കാർക്ക് അഡ്മിനിസ്‌ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.
മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്‌ട്രേറ്റർ നിർദേശം നൽകിയിട്ടുണ്ട്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു മോഹൻലാലും ഭാര്യ സുചിത്രയും ഗുരുവായൂരിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |