ന്യൂഡൽഹി: ഭരണഘടന ഉൾക്കൊള്ളുന്ന ആദർശങ്ങൾ പാലിക്കപ്പെടണമെങ്കിൽ ഇന്ത്യൻ നീതിന്യായ വകുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തർപ്രദേശിലെ ദേശീയ നിയമ സർവകലാശാലയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയിൽ കഴിഞ്ഞ മാസം മൂന്ന് വനിതാ ജഡ്ജിമാരെ നിയമിച്ച തീരുമാനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നീതി പൂർണമായി നടപ്പിലാക്കണമെങ്കിൽ നീതിന്യായ വ്യവസ്ഥയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കണം. ജഡ്ജിമാരായും അഭിഭാഷകരായും മറ്റ് ഔദ്യോഗിക വകുപ്പികളിലും കൂടുതൽ സ്ത്രീകളെത്തണം.നിലവിൽ ജുഡിഷ്യറിയിൽ 12 ശതമാനത്തിൽ താഴെയാണ് വനിതാ പ്രാതിനിധ്യം.
1921ൽ കൊർണേലിയ സൊരാബ്ജിയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി എൻറോൾ ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സ്ത്രീ ശാക്തീകരണത്തിന് വലിയ മുതൽക്കൂട്ടായി.
കഴിഞ്ഞ മാസം നിയമിച്ച 9 ജഡ്ജിമാരിൽ മൂന്ന് വനിതകൾ ഉൾപ്പെട്ടത് ഭാവിയിൽ ഒരു വനിതാ ചീഫ് ജസ്റ്റിസിന്റെ നിയമനത്തിലേക്ക് വഴിവയ്ക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |