കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന മണർകാട് ബദേൽ ഭവനിൽ ടിനു യോഹന്നാനെ പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂർ , മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. എരുമേലി, പിറവം പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയായതോടെ ഒന്നര വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു. പരാതികൾ വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്. പി.കെ.എൽ സലിമോൻ, മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എ.സി മനോജ്കുമാർ, സബ് ഇൻസ്‌പെക്ടർ പി.എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |