കൊല്ലം: ഇന്നലെ നടന്ന നീറ്റ് പരീക്ഷയുടെ ക്രമീകരണങ്ങൾ വിദ്യാർത്ഥികളെ കാര്യമായി വലച്ചു. ഉച്ചയ്ക്ക് 2 മുതൽ അഞ്ച് വരെയായിരുന്നു പരീക്ഷ. പക്ഷേ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് പരീക്ഷ തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപേ ഹാളിൽ പ്രവേശിക്കേണ്ടിവന്നു. ഇവർ വിശന്ന് വലഞ്ഞതിനൊപ്പം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും കഴിഞ്ഞില്ല. പരീക്ഷ കഴിഞ്ഞ് വിശന്ന് തളർന്നാണ് പല കുട്ടികളും ഹാളിന് പുറത്തേക്ക് വന്നത്. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കാനും ക്രമക്കേടുകൾ ഒഴിവാക്കാനും അധികൃതർ ഏർപ്പെടുത്തിയ തലതിരിഞ്ഞ ഒരുക്കങ്ങളാണ് വിനയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |