തൃശൂർ: രാജ്യത്തെ മെഡിസിൻ മറ്റ് അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് വിദ്യ എൻജിനീയറിംഗ് കോളേജിൽ 600 വിദ്യാർത്ഥികളെത്തി. പൂർണ്ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരീക്ഷ. തിരക്ക് പരിഗണിച്ച് എരുമപ്പെട്ടി പൊലീസ് കൈപ്പറമ്പ് തലക്കോട്ടുകര റോഡിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു. പരിശോധനകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ റൂമുകളിൽ പ്രവേശിപ്പിച്ചിരുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ബി സജിയുടെ നേതൃത്വത്തിൽ ചീഫ് സൂപ്രണ്ട് കെ.ആർ അനിൽ കുമാർ, അഡീഷൽ സൂപ്രണ്ട് എം. അനിൽ, അസിസ്റ്റന്റ് സൂപ്രണ്ട് മനു പി.ആർ, നാഷണൽ ടെസ്റ്റിംഗ് എജൻസി നിരീക്ഷകരായ മിജോയ് ജോസ്, മിന്റോ വർഗ്ഗീസ് എന്നിവരങ്ങിയ ടീമാണ് പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |