SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.10 PM IST

ദേശീയപാതയിൽ മരണക്കെണിയുടെ മണിമുഴക്കം

apakadangal-thudarkadhaya

കല്ലമ്പലം: നടപടികൾ കടലാസിലൊതുങ്ങിയതോടെ ദേശീയപാതയിലെ ആലംകോടിനും കല്ലമ്പലത്തിനും ഇടയിലുള്ള ഭാഗം ഇപ്പോഴും യാത്രക്കാരുടെ പേടി സ്വപ്നം. സ്ഥിരം അപകട മേഖലയായ ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നുള്ള പ്രഖ്യാപനമാണ് ജലരേഖയായത്. ഒരു വർഷം മുമ്പാണ് തോട്ടയ്ക്കാട് പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ച അപകടമുണ്ടായത്. ഇതോടെയാണ് റോഡ്‌ സുരക്ഷാ അതോറിറ്റിയും ഭരണവിഭാഗവും ചേർന്ന് അപകടക്കെണി ഒഴിവാക്കാൻ ശാസ്ത്രീയ പരിഹാരം തേടാൻ തീരുമാനിച്ചത്. തുടർന്ന്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ ഈ വിഷയം അന്നത്തെ എം.എൽ.എ ആയിരുന്ന ബി. സത്യൻ റോഡ്‌ സേഫ്റ്റി അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.

അപകടം വാ പിളർന്ന്...

റോഡിന്റെ വീതിക്കുറവും വളവും രാത്രി വേണ്ടത്ര വെളിച്ചം ഇല്ലാത്തതുമാണ് അഞ്ച് യുവാക്കളുടെ ജീവൻ പൊലിയാൻ കാരണമായി റോഡ്‌ സുരക്ഷാ അതോറിറ്റി കണ്ടെത്തിയത്. അമിതവേഗവും മറ്രൊരു കാരണമായിരുന്നെങ്കിലും റോഡ്‌ സുരക്ഷയിൽ പാളിച്ചകൾ ഉണ്ടെന്നും കണ്ടെത്തി. ആലംകോടിനും കടമ്പാട്ടുകോണത്തിനും ഇടയിൽ അപകടം പതിയിരിക്കുന്ന അനേകം സ്ഥലങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് പരിഹരിക്കാനുള്ള നീക്കം മാത്രമാണ് ഇനിയും ഉണ്ടാകാത്തത്. വലിയ അപകടങ്ങൾ നടക്കുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന അധികൃതരുടെ മനോഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

മുന്നറിയിപ്പും പാളി

നിത്യവും നിരവധി അപകടങ്ങൾ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നതായാണ് കണക്കുകൾ. വളവുകളും കയറ്റിറക്കങ്ങളും ധാരാളമുള്ള റോഡിന്റെ വീതിക്കുറവാണ് പ്രധാന പ്രശ്നം. തിരക്ക് കൂടുതലുള്ള റോഡ്‌ ആയിട്ടും അമിതവേഗം തടയാനും നടപടിയില്ല. തുടർച്ചയായി വെള്ളവരകൾ രേഖപ്പെടുത്തിയ ഹൈ റിസ്ക്‌ ഏരിയയായ തോട്ടയ്ക്കാട് നിയമ ലംഘനങ്ങൾ പതിവാണ്. ഇവിടെ അപകട മേഖലയാണെന്നും വേഗം കുറയ്ക്കണമെന്നുമുള്ള ബോർഡുകൾ മുമ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ കാണാനില്ല. അപകടങ്ങളിൽപ്പെട്ടും തുരുമ്പെടുത്തും ബോർഡുകൾ നശിക്കുകയാണുണ്ടായത്. പിന്നീട് ഇവ സ്ഥാപിക്കാൻ ആരും മിനക്കെട്ടില്ല. ഇടറോഡുകൾ ചേരുന്ന ഭാഗങ്ങളിലും സൂചനാ ബോർഡുകളില്ല. തെരുവ് വിളക്കുകളും കത്തുന്നില്ല. രാ

ത്രിയിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് വഴികാട്ടി.

യാത്രക്കാർ ശ്രദ്ധിക്കണം...

സ്ഥിരം അപകടമേഖല

കയറ്റിറക്കങ്ങളും വളവുകളും

റോഡിന്റെ വീതിക്കുറവും വില്ലൻ

അമിതവേഗതയും അപകടകാരണം

മുന്നറിയിപ്പ് ബോർഡുകളില്ല

രാത്രിയിൽ വെളിച്ചവും കുറവ്

"ദേശീയപാതയിലെ തോട്ടയ്ക്കാട് സ്ഥിരം അപകട മേഖലയാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും."

ഒ.എസ്. അംബിക എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.