കൊല്ലം: ശക്തികുളങ്ങര മരിയാലയം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച യുവാക്കൾ പിടിയിലായി. പോരുവഴി അമ്പലത്തുംഭാഗം റേഡിയോ മുക്കിന് സമീപം പ്രിജിത്ത് ഭവനിൽ പ്രിജിത്ത് (23), അഞ്ചാലുംമൂട് തൃക്കരുവ വന്മള തെക്കേച്ചേരിയിൽ ഷഹനാ മൻസിലിൽ നവാസ് (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി പമ്പിലെത്തി അൻപത് രൂപയുടെ ഇന്ധനം നിറച്ച ഇവർ ഇരുപത് രൂപ നൽകി. എന്നാൽ ഇരുന്നൂറ് രൂപയാണ് നൽകിയതെന്നും ബാക്കി നൽകണമെന്നും ആവശ്യപ്പെട്ട് പമ്പ് ജീവനക്കാരൻ ജെറോണുമായി തർക്കത്തിൽ ഏർപ്പെടുകയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ജെറോണിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു.
ഇതേത്തുടർന്ന് പമ്പ് ജീവനക്കാർ നവാസിനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ബൈക്കിൽ രക്ഷപ്പെട്ട പ്രിജിത്തിനെ ശക്തികുളങ്ങര ഹാർബറിന് സമീപത്ത് നിന്ന് പുലർച്ചെയാണ് പിടികൂടിയത്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, എസ്.ഐ അനീഷ്, എ.എസ്.ഐമാരായ പ്രദീപ്, സജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |