കാബൂൾ : മരിച്ചു പോയെന്ന് കരുതിയ അൽ ക്വ ഇദ മേധാവിയും കൊടും ഭീകരൻ ബിൻലാദന്റെ പിൻഗാമിയുമായി അറിയപ്പെടുന്ന അയ്മൻ അൽ സവാഹിരി വീഡിയോയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. 9/11 ഭീകരാക്രമണത്തിന്റെ 20 വാർഷികത്തിലാണ് സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അൽ ക്വ ഇദ ടെലഗ്രാമിലൂടെ പങ്കുവെച്ചത്.
ലാദന് ശേഷം അൽ ക്വ ഇദ നയിച്ച സവാഹിരി 2020 നവംബറിൽ രോഗബാധിതനായി മരിച്ചുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ. നിരവധി പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ സവാഹിരിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ ഈ വാദങ്ങൾ ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനില്ക്കുന്ന ഈ വീഡിയോയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 9/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അൽ ക്വ ഇദ പുറത്തിറക്കിയ ജറുസലേം ജൂതന്മാർക്ക് വിട്ടുകൊടുക്കില്ല എന്ന തലക്കെട്ടോടെയുള്ള ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോയുടെ ഭാഗമായാണ് സവാഹിരി 60 മിനിട്ടോളം പ്രത്യക്ഷപ്പെട്ടത്.
ശനിയാഴ്ച സവാഹിരി എഴുതിയ അൽ ക്വ ഇദ ഭാവി കാലത്തെക്കുറിച്ച് പറയുന്ന 852 പേജുകളുള്ള പുസ്തകമാണ് ആദ്യം പുറത്ത് വിട്ടത്. ഈ പുസ്തകം 2021 ഏപ്രിലിൽ ഏഴുതിയതാണെന്നാണ് വിവരം. ഇതിൽ യു.എസ് ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുംം 2019 ൽ അഫ്ഗാൻ പ്രതിരോധ സേന കൊലപ്പെടുത്തിയ അൽ ഖ്വായ്ദ നേതാവ് മൗലാന അസീം ഉമ്മറിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾക്ക് ശേഷം പുറത്ത് വിട്ട
സവാഹിരിയുടെ വീഡിയോയിൽ 9/11 ൽ കൊല്ലപ്പെട്ട തീവ്രവാദികളെ അനുസ്മരിക്കുകയും അവരുടെ പ്രവർത്തികളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ ഒരു പ്രാവശ്യം മാത്രമേ സവാഹിരി അഫ്ഗാനെപ്പറ്റി പരാമർശിച്ചിട്ടുള്ളു. അഫ്ഗാനിൽ യുദ്ധത്തിനിറങ്ങി 20 വർഷങ്ങൾക്ക് ശേഷം തകർന്ന നിലയിലാണ് അമേരിക്ക രാജ്യത്ത് നിന്ന് തിരികെ പോകുന്നതെന്നായിരുന്നു സവാഹിരി പറഞ്ഞത്. കഴിഞ്ഞ വർഷങ്ങളേതിന് വ്യത്യസ്തമായി ഇത്തവണ അൽ ക്വ ഇദയുമായി ബന്ധമുള്ള മാദ്ധ്യമ ഗ്രൂപ്പുകൾ 9/11 വളരെ വിപുലമായി ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്ററുകൾ, വീഡിയോകൾ, ഹാഷ്ടാഗുകൾ എന്നിവയും തീവ്രവാദികൾ പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |