അഹമ്മദാബാദ്: പാട്ടീദാർ സമുദായ നേതാവായ ഭുപേന്ദ്ര പട്ടേൽ ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ ഉച്ചയ്ക്ക് 2.20ന് ഗവർണർ ആചാര്യ ദേവരത്ത് സത്യവാചകം ചൊല്ലിക്കൊടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെയാണ് ബിജെപി നിയമസഭാ കക്ഷി യോഗം വിജയ് രൂപാണിയുടെ പിൻഗാമിയായി അൻപത്തിയൊൻപതുകാരനായ ഭുപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്.
राजभवन में भारतीय जनता पार्टी के विधायक दल के नवनियुक्त नेता श्री भूपेंद्रभाई पटेल जी ने अपने नेतृत्व में नई सरकार गठित करने का प्रस्ताव प्रस्तुत किया। प्रस्ताव को स्वीकार कर मुख्यमंत्री पद के शपथ ग्रहण के लिए उनको 13 सितंबर, 2021को दोपहर 2:20 बजे आमंत्रित किया। pic.twitter.com/ASSeq59KuS
— Governor of Gujarat (@GovernorofGuj) September 12, 2021
ഇന്നലെ ഗാന്ധിനഗറിൽ ചേർന്ന യോഗത്തിൽ രൂപാണി തന്നെയാണ് ഭുപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചത്.മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ അടുത്ത അനുയായിയാണ് ഭുപേന്ദ്ര പട്ടേൽ.
ഘട്ലോദിയയിൽ നിന്നുള്ള എം എൽ എയാണ് ഭുപേന്ദ്ര പട്ടേൽ . 1.17ലക്ഷം വോട്ടിന്റെ റെക്കാർഡ് ഭൂരിപക്ഷത്തോടെ ആയിരുന്നു 2017ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഒറ്റത്തവണ മാത്രം എം എൽ എ ആയ അദ്ദേഹം അപ്രതീക്ഷിതമായിട്ടാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |