കോട്ടയം: നർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി എൻ.എസ്.എസ്. സ്നേഹവും മറ്റ് പ്രലോഭനങ്ങളും ഉപയോഗിച്ച് പെൺകുട്ടികളെ വലയിലാക്കി നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നത് ആശങ്കാജനകമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യദ്രോഹപരമായ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി അമർച്ച ചെയ്യാനുളള കടമയും ബാദ്ധ്യതയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും എൻ.എസ്.എസ് ഓർമ്മിപ്പിച്ചു.
മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ ഒഴിവാക്കാൻ എൻ.എസ്.എസ് ആഹ്വാനം ചെയ്‌തു. ഇത്തരം നടപടിയ്‌ക്ക് വശംവദരാകാതിരിക്കാൻ ജനങ്ങളും സമുദായ സംഘടനകളും മതിയായ മുൻകരുതലും പ്രചാരണവും നടത്തണമെന്നും എൻ.എസ്.എസ് ഓർമ്മിപ്പിക്കുന്നു.
നർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ അനുകൂലിച്ച് കൂടുതൽ രാഷ്‌ട്രീയ നേതാക്കൾ എത്തുന്ന കാഴ്‌ചയാണ് ഇന്ന് കാണുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായാണ് ബിഷപ് സംസാരിച്ചതെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. സഹകരണത്തിന്റെ അന്തരീക്ഷം നിലനിർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രക്ഷോഭം ആരംഭിക്കാനുമാണ് ബിജെപിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |