SignIn
Kerala Kaumudi Online
Thursday, 25 April 2024 6.31 AM IST

മലേഷ്യൻ പഴങ്ങളുടെ വിപണി ഇടിഞ്ഞു

rambootan

കോട്ടയം: മലേഷ്യൻ പഴങ്ങളുടെ വിപണി വീണ്ടും താഴേക്ക് കൂപ്പുകുത്തി. കൊവിഡ് ലോക്ക് ഡൗൺ മൂലം ഇടിഞ്ഞ വിപണിയ്ക്ക് പിന്നാലെയാണ് നിപഭീതിയും വിനയായത്. ഇതോടെ റംബൂട്ടാൻ അടക്കമുള്ളവ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ചെറുകിട കർഷകർ. മുൻപ് 250 മുതൽ 300 രൂപ വരെ വിലയുണ്ടായിരുന്ന റംബൂട്ടാനടക്കമുള്ള പഴങ്ങൾക്ക് 80 മുതൽ 140 രൂപ വരെയാണ് ഇത്തവണ ലഭിച്ചത്. സീസൺ കഴിയാറായതോടെ തമിഴ്‌നാട് അടക്കമുള്ള വിപണികളിൽ റംബൂട്ടാന് ആവശ്യക്കാർ കൂടിയിരുന്നു. ഇതോടെ വില 160ൽ എത്തി.

കാലാവസ്ഥാ വ്യതിയാനവും മഴയും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആഭ്യന്തര ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. കേരളിൽ റംബൂട്ടാന്റെ ആഭ്യന്തര ഉത്പാദനം 7,000 മുതൽ 8,000 വരെയാണ്. മദ്ധ്യകേരളത്തിൽ മാത്രം 3500 ടണ്ണും.

വിപണി ഇടിയാൻ കാരണം

പഴങ്ങൾ പാകമാകുമ്പോൾ ചെറിയ വില നൽകി ഇത് വാങ്ങിയ ശേഷം 80 മുതൽ 120 രൂപ വിലയ്ക്ക് വിൽക്കുന്നതാണ് ഓരോ വർഷവും വിപണി താഴേക്ക് പോകാൻ കാരണം. 50 മുതൽ 60 രൂപ വരെ കിട്ടുമ്പോൾ ചെറുകിട കർഷകർ ഇത് വിറ്റഴിക്കും. റബർതോട്ടങ്ങൾ വെട്ടിമാറ്റി ശാസ്ത്രീയമായി കൃഷി ചെയ്തവരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. നാട്ടിൻപുറങ്ങളിൽ വിപണിയില്ലാത്തതും കർഷകർക്ക് വെല്ലുവിളിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.