SignIn
Kerala Kaumudi Online
Friday, 29 March 2024 3.43 AM IST

ചരിത്രം കുറിച്ച് ഇ - ലോക് അദാലത്ത് , 5,544 കേസുകളിൽ തീർപ്പ്

lok

 മൊത്തം 20. 85 കോടി രൂപ നൽകാൻ ഉത്തരവ്

കോഴിക്കോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ വിവിധ കോടതികളിലായി നടത്തിയ ഇ - ലോക് അദാലത്തിൽ 5,544 കേസുകളിൽ തീർപ്പായി. നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി ആകെ പരിഗണനയ്ക്ക് വന്നത് 6,492 കേസുകളാണ്.

അഭിഭാഷകരും കക്ഷികളും ഉദ്യോഗസ്ഥരും ഹാജരായ 5,544 കേസുകളിലായിരുന്നു തീർപ്പ്. വിവിധ കേസുകളിലായി 20. 85 കോടി രൂപ നൽകാൻ ഉത്തരവായി.

കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിൽ ഉൾപ്പെടുന്ന കോടതികളിലെയും കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലെയും കേസുകൾ പരിഗണയ്ക്ക് വന്നിരുന്നു. വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് കേസുകൾ, ബാങ്ക് റിക്കവറി, ലാൻഡ് അക്വിസിഷൻ, രജിസ്‌ട്രേഷൻ, മാട്രിമോണിയൽ, സിവിൽ - ക്രിമിനൽ കേസുകൾ, കെഡോ കേസുകൾ, ബി.എസ്.എൻ.എൽ പരാതികൾ തുടങ്ങിയവ ഇതിലുൾപ്പെടും.

സുപ്രിം കോടതി ജഡ്‌ജിയും നാഷണൽ ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ ജസ്റ്റിസ് യു.യു. ലളിത്, കേരള ഹൈക്കോടതി ജഡ്‌ജിയും സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജില്ലാ ജഡ്‌ജിയും കേരള ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ നിസാർ അഹമ്മദ് എന്നിവർ ഇ - അദാലത്ത് നടപടികൾ വീക്ഷിച്ചു.

ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ ജഡ്‌ജി പി.രാഗിണിയുടെ മേൽനോട്ടത്തിൽ ജില്ലാ ജഡ്‌ജിമാരായ അനിൽകുമാർ, കെ.രാമകൃഷ്ണൻ, സബ് ജഡ്‌ജി എ.എം.അഷ്‌റഫ്, അതോറിറ്റി സെക്രട്ടറി എം.പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജില്ലയിലെ മുഴുവൻ ജുഡിഷ്യൽ ഓഫീസർമാരും പ്രീ അദാലത്തിൽ പങ്കെടുത്തു. മുഴുവൻ മജിസ്‌ട്രേട്ട് കോടതികളിലും അദാലാത്തിനോടനുബന്ധിച്ച് സ്‌പെഷൽ സിറ്റിംഗും നടത്തിയിരുന്നു.

 കനിവിന്റെ മാതൃക

തീർത്ത് എസ്.ബി.ഐ

ചെറുകുളത്തൂർ സ്വദേശി സുഗതന്റെ മകൾ ആതിര ബി.ഡി.എസ് വിദ്യാർത്ഥിനിയിരിക്കെ അപകടത്തിൽ പെട്ടതോടെ 75 ശതമാനം അംഗവൈകല്യം ബാധിച്ച് കിടപ്പിലാവുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത് തുടങ്ങിയ പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസ് ചെയ്യാനോ ജോലി നേടാനോ കഴിയാതെ വന്നപ്പോൾ വായ്പ തിരിച്ചടക്കാൻ സാധിക്കാതായി. പലിശയടക്കം നിർധന കുടുംബത്തിന് കുടിശ്ശിക ബാദ്ധ്യത വന്നത് 5,16,781 രൂപ. പ്രത്യേക പരിഗണനയിൽ, 10,000 രൂപ മാത്രം അടച്ചാൽ ബാദ്ധ്യത തീർക്കാമെന്നായി എസ്.ബി.ഐ അധികൃതർ. എന്നാൽ, ഈ തുക പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കളെന്ന് തിരിച്ചറിഞ്ഞതോടെ ബാങ്ക് ജീവനക്കാർ സ്വന്തം കൈയിൽ നിന്ന് വീതിച്ചെടുത്ത് ആ തുക അടച്ച് നന്മയുടെ വഴിയിൽ മാതൃകയാവുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.