പന്തളം : വിവാദങ്ങളും ഭരണസ്തംഭനവും തുടരുന്ന പന്തളം നഗരസഭാ കൗൺസിൽ ചട്ടവും നിയമവും പാലിക്കാതെ കൂടുന്നതിനെതിരെ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. മൂന്ന് പ്രവർത്തി ദിവസങ്ങൾക്കു മുമ്പ് നോട്ടീസ് നൽകി കൗൺസിൽ ചേരണമെന്നാണ് ചട്ടം.
എന്നാൽ കഴിഞ്ഞ 9നാണ് കൗൺസിൽ ചേരാൻ നോട്ടീസ് നൽകിയത്. 11, 12 തീയതികൾ അവധി ദിവസമായിരുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായി കൗൺസിൽ കൂടാൻ ചെയർപേഴ്‌സണും ഭരണസമിതിയും തയ്യാറായതാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്. മുദ്രാവാക്യം വിളിച്ച് ചേംബറിനു മുമ്പിലേക്ക് പ്രതിപക്ഷഅംഗങ്ങൾ എത്തിയപ്പോൾ ചെയർപേഴ്‌സൺ കൗൺസിൽ പിരിച്ചുവിട്ടു പുറത്തുപോയി. തുടർന്ന് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു നഗരസഭാ കവാടത്തിൽ ധർണ്ണ നടത്തി. കൗൺസിൽ പിരിച്ചുവിടാൻ മുനിസിപ്പൽ സെക്രട്ടറി ഗവൺമെന്റ് സെക്രട്ടറിക്ക് പരാതി നൽകിയ സാഹചര്യത്തിലും ഗവൺമെന്റ് സെക്രട്ടറി മുഖേന ഓംബുഡ്‌സ്മാനിൽ പരാതി നൽകിയിരിക്കുന്നതിനാലും കൗൺസിൽ കൂടാൻ നിയമപരമായി അവകാശമില്ലെന്നാണ് പ്രതിപക്ഷം വാദം ഉന്നയിക്കുന്നത്. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു കൗൺസിലർമാരായ.കെ.ആർ.രവി.പന്തളം മഹേഷ് , രത്‌നമണി സുരേന്ദ്രൻ ,സുനിതാ വേണു, യു.ഡി.എഫ് നേതാക്കളായ എ .നൗഷാദ് റാവുത്തർ,പന്തളം വാഹിദ്, വേണുകുമാരൻ നായർ ,കെ.എൻ. രാജൻ,അഭിജിത് മുകിടയിൽ ,ഗീവർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
പ്രമേയം അവതരിപ്പിച്ചു
പന്തളം നഗരസഭയുടെ സുഗമമായ നടത്തിപ്പിന് ഉപദേശവും പിന്തുണയും നൽകേണ്ട നഗരസഭ സെക്രട്ടറി എസ്.ജയകുമാർ നഗരസഭ ഭരണത്തെ സ്തംഭനത്തിലേക്ക് നയിക്കുന്ന നടപടികൾക്കെതിരെയും സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നതിനു വേണ്ടി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ പ്രമേയം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന.കെ പിന്താങ്ങി. ഭൂരിപക്ഷ തീരുമാനപ്രകാരം പ്രമേയം പാസ്സാക്കി. കൊവിഡ് രോഗികൾക്കുള്ള സി.എസ്.എൽ.ടി.സി പോലും പൂട്ടാനുള്ള സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ ഭരണസമിതി രംഗത്ത് വന്നിരുന്നു.
ഇന്നലെ ചെയർപേഴ്‌സൺ വിളിച്ചു ചേർത്ത നഗരസഭാ കൗൺസിൽ യോഗം അനുമതിയോടെ അല്ലാത്തതിനാൽ നിയമവിരുദ്ധമാണ്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുമ്പാകെ നൽകിയ കത്തിനുള്ള മറുപടി ഇന്ന് ലഭിക്കും.
എസ്. ജയകുമാർ,
നഗരസഭാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |