കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ ബാങ്ക് ജീവനക്കാരൻ തൃശൂർ പൊറത്തശേരി സ്വദേശി എം.വി സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ജസ്റ്റിസ് ജസ്റ്റിസ് കെ.ഹരിപാൽ 15 ദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരൻ സമയം തേടിയതിനെ തുടർന്നാണിത്. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാവില്ലെന്നും ദേശീയ അന്വേഷണ ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. എന്നാൽ അന്വേഷണം തൃപ്തികരമാണെന്നും കേസിന് രാഷ്ട്രീയ മാനങ്ങൾ നൽകാൻ പലഭാഗത്തു നിന്നും ശ്രമങ്ങളുണ്ടെന്നും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി വി.എ. ഉല്ലാസ് സത്യവാങ്മൂലം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |