ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ചെറുമകൻ ഇന്ദര്‍ജീത് സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് ഇന്ദർജിത്തിന് അംഗത്വം നൽകി ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജിത് സിംഗ് പ്രതികരിച്ചു.
പഞ്ചാബ് ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ദുഷ്യന്ത് ഗൗതം ഇന്ദര്‍ജീത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. .കോണ്‍ഗ്രസ് തന്റെ മുത്തച്ഛനോട് മര്യാദ കാണിച്ചില്ലെന്ന് ഇന്ദര്‍ജീത്ത് ആരോപിച്ചു. മദന്‍ ലാല്‍ ഖുരാനയുടെ കാലത്ത് ഡല്‍ഹിയില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ബി.ജെ.പിയില്‍ ചേരണമെന്ന് മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നു. എ.ബി. വാജ്‌പേയിയെയും എല്‍.കെ. അദ്വാനിയെയും തനിക്ക് പരിചയപ്പെടുത്തി തന്നത് ഗ്യാനി സെയില്‍ സിങ് ആണെന്നും ഇന്ദര്‍ജീത് പറഞ്ഞു. സിഖ് സമുദായത്തെ ബി.ജെ.പിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വ്യാഖ്യാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |