ന്യൂഡൽഹി : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാൻ കാരണം ഐ.പി.എൽ അല്ലെന്നും കൊവിഡ് ആശങ്കകളെ തുടർന്ന് ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതിനാലാണെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
അഞ്ചാം ടെസ്റ്റ് മുടങ്ങിയത് ഐ.പി.എൽ കാരണമല്ല. താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതിൽ അവരെ കുറ്റം പറയാനാകില്ല. പ്രധാന പരിശീലകനുൾപ്പെടെ ഇന്ത്യൻ ക്യാമ്പിലെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവസാനം രോഗം സ്ഥിരീകരിച്ച ജൂനിയർ ഫിസിയോ യോഗേഷ് കുമാറുമായി എല്ലാ താാരങ്ങളും അടുത്ത സമ്പർക്കം പുലർത്തിയിരുന്നു. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ താരങ്ങൾ എല്ലാം പരിഭ്രാന്തിയിലായി. മത്സരം ഉപേക്ഷിച്ചിട്ടില്ല.എപ്പോൾ നടത്താനാകുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ് -ഗാംഗുലി വ്യക്തമാക്കി.നിലവിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുകയാണ്.
19ന് ഐ.പി.എൽ പുനരാരംഭിക്കുന്നതിനാലാണ് അഞ്ചാം ടെസ്റ്റ് നീട്ടിയതെന്ന വിമർശനങ്ങൾ ഉയർന്നതിനാലാണ് ഗാംഗുലിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |