SignIn
Kerala Kaumudi Online
Friday, 29 March 2024 5.06 PM IST

മോദിയുടെ പടുകൂറ്റൻ പ്രതിമ നിർമ്മിച്ചത് അച്ഛനും മകനും ചേർന്ന്, നിർമ്മാണത്തിലുൾപ്പടെ ഇതുവരെ കാണാത്ത പ്രത്യേകതകൾ

modi

ഹൈദരാബാദ്: അച്ഛനും മകനും ചേർന്ന് നിർമ്മിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിനാലടി പൊക്കമുളള പടുകൂറ്റൻ പ്രതിമ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശികളായ കെ വെങ്കിടേശ്വര റാവുവും മകൻ കെ രവി ചന്ദ്രയുമാണ് മോദി ശിൽപ്പം നിർമ്മിച്ചത്. രണ്ടുമാസം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. ഈ മാസം പതിനാറിന് ബംഗളൂരുവിലെ ഒരു പാർക്കിൽ പ്രതിമ സ്ഥാപിക്കും.

തങ്ങൾ നിർമ്മിച്ച പ്രതിമയ്ക്ക് പ്രത്യേകതകൾ ഏറെയുണ്ടെന്നാണ് അച്ഛനും മകനും അവകാശപ്പെടുന്നത്. ഓട്ടോമൊബൈൽ കമ്പനികൾ ഉപേക്ഷിച്ച യന്ത്രഭാഗങ്ങളും മറ്റുമാണ് നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്. ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇതിന് ആവശ്യമായ ഒരുടണ്ണോളം വസ്തുക്കൾ ശേഖരിച്ചത്. വസ്തുക്കൾ ശേഖരിക്കുന്നതുൾപ്പടെയുളള കാര്യങ്ങൾക്കായി പന്ത്രണ്ടുപേരെ സഹായത്തിനായി നിയമിച്ചിരുന്നത്. 'സാധാരണയായി ജീവൻ തുടിക്കുന്ന പ്രതിമകൾ നിർമ്മിക്കുന്നത് വെങ്കലം കൊണ്ടും കോൺക്രീറ്റുകൊണ്ടുമാണ്. എന്നാൽ യന്ത്രഭാഗങ്ങൾ കൊണ്ട് അത്തരത്തിലുളള പ്രതിമ നിർമ്മിക്കുക എന്നത് ശരിക്കും വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ അത് ഏറ്റെടുത്ത് നൂറുശതമാനം വിജയമാക്കി'. വെങ്കിടേശ്വര റാവു അവകാശപ്പെടുന്നു. പ്രതിമ കണ്ടവരും ഇത് സമ്മതിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FATHER-SON DUO BUILD 14-FEET TALL STATUE OF PM MODI USING SCRAP MATERIAL
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.