കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജിഹാദി പ്രീണനം രാജ്യദ്രോഹമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി ജോർജ്ജ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമം. മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് പാലാ ബിഷപ്പ് തന്റെ വിശ്വാസ സമൂഹത്തോട് നടത്തിയ ഒരു പ്രസംഗത്തെ തീവ്ര നിലപാടുകൾ ആയി ചിത്രീകരിച്ച് സമൂഹത്തിൽ ചർച്ചയാക്കുന്നത്. അദ്ദേഹം പരാമർശിച്ച സാമൂഹ്യ വിപത്തുകളെ പറ്റി ചർച്ച ചെയ്യാതെ മറ്റൊരു തരത്തിൽ ഇതിനെ ചർച്ചയാക്കിയത് ചില നിക്ഷിപ്ത സംഘടനകളുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ അന്വേഷണ വിധേയമാക്കണം. അതിനു പിന്നിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനകളെ നിയമത്തിനു മുന്നിലെത്തിക്കാൻ പിണറായി സർക്കാർ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |