കാഞ്ഞങ്ങാട്: രാജനും മൈമുനയും ഇനി ഭൂമിയുടെ 'ഭൂമിയുടെ അവകാശികൾ". മടിക്കൈ വില്ലേജിലെ എരിക്കുളത്താണ് ഇവർക്ക് സർക്കാർ ഭൂമി അനുവദിച്ചിരിക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാതയും തഹസിൽദാർ എൻ. മണിരാജ് ഉൾപ്പെടെ ഉദ്യോഗസ്ഥരും ഇന്നലെ ഉച്ചയ്ക്ക് ഇവരുടെ കുടിലിൽ എത്തി രാജനെയും മൈമൂനയെയും വിവരം അറിയിച്ചു.
പുറമ്പോക്കിലെ കുടിലിൽ അന്തിയുറങ്ങിയ ഇരുവർക്കും മുന്നിൽ ഒരു ദിവസം വില്ലേജ് ഓഫീസർ അബ്ദുൾ സലാം എത്തിയത് കുടിൽ നീക്കം ചെയ്യണമെന്ന് പറയാനാണ്. എന്നാൽ ഇവരുടെ ദൈന്യത കണ്ട അബ്ദുൾ സലാം തഹസിൽദാർ എൻ. മണിരാജിനെ കാര്യം ധരിപ്പിച്ചു. പിന്നീട് നടന്നത് കരുണ നിറഞ്ഞ മനസിന്റെ പ്രവർത്തനങ്ങളാണ്. ഇവർ തന്നെ അപേക്ഷ തയ്യാറാക്കി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകി.
എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത മൈമുനയ്ക്ക് ചെയർപേഴ്‌സൺ ഭൂമിയുടെ പട്ടയം കൈമാറിയപ്പോൾ മൈമൂന മനസ്സിൽ ദൈവത്തെ സ്തുതിക്കുകയായിരുന്നു. മൈമുന രോഗബാധിതയായി എഴുന്നേറ്റു നിൽക്കാൻപോലും കഴിവില്ലാതെ കഷ്ടപ്പെടുമ്പോൾ രാജനാണ് ഇവർക്ക് തുണയാകുന്നത്. കൊയിലാണ്ടിയിൽ നിന്ന് വർഷങ്ങൾക്കു മുമ്പാണ് രാജനൊപ്പം ഇവിടെയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |