കാസർകോട്: ജില്ലയിൽ അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്നും അർഹതപ്പെട്ടവർക്ക് സാങ്കേതികത്വത്തിന്റെ പേരിൽ ഭൂമി നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാസർകോട് കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, പഞ്ചായത്തംഗം പി. ഖദീജ, സബ്കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം. എ.കെ.രമേന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.വി.ബാലകൃഷ്ണൻ, വി. രാജൻ, പി.കെ. ഫൈസൽ,ടി.ഇ. അബ്ദുള്ള, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സ്വാഗതവും ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. രവികുമാർ നന്ദിയും പറഞ്ഞു. കാസർകോട് 86, മഞ്ചേശ്വരം 17, വെള്ളരിക്കുണ്ട് 47 ഹോസ്ദുർഗ് 52
എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |