ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുത്തിന് കടകവിരുദ്ധമായി മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പത്തിന്റെ കുതിപ്പ്.
ജൂലായിൽ 11.16 ശതമാനമായിരുന്ന മൊത്തവില നാണയപ്പെരുപ്പം കഴിഞ്ഞമാസം 11.39 ശതമാനത്തിലെത്തി. തുടർച്ചയായ അഞ്ചാംമാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്. ഇന്ധന, ഊർജവിലപ്പെരുപ്പം 26.02 ശതമാനത്തിൽ നിന്ന് 26.09 ശതമാനത്തിലേക്കും നിർമ്മിതോത്പന്ന വിലനിലവാരം 11.20 ശതമാനത്തിൽ നിന്ന് 11.39 ശതമാനത്തിലേക്കും ഉയർന്നതാണ് ആഗസ്‌റ്റിൽ തിരിച്ചടിയായത്.
റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം 5.59 ശതമാനത്തിൽ നിന്ന് 5.30 ശതമാനത്തിലേക്ക് താഴ്‌ന്നിരുന്നു. ഇത്, 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. അതേസമയം, കഴിഞ്ഞമാസം ഭക്ഷ്യോത്പന്ന മൊത്തവിലനിലവാരം ജൂലായിലെ 4.46 ശതമാനത്തിൽ നിന്ന് 3.43 ശതമാനത്തിലേക്ക് താഴ്‌ന്നത് ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |