SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.39 PM IST

രോഗം ഉമിനീരിലെന്ന് അയ്യപ്പനും പിള്ളയും

saliva

തിരുവനന്തപുരം : ഉമിനീർ പരിശോധിച്ചാൽ ഒരാൾക്ക് വരാൻ സാദ്ധ്യതയുള്ള എല്ലാ രോഗങ്ങളും കണ്ടെത്താമെന്ന് അയ്യപ്പനും പിള്ളയും.

ഓ മൈ ജീൻ...അതാണ് പരിശോധനയുടെ പേര്. ജനിതക പരിശോധനയാണ്. ഇതിനുള്ള കിറ്റും വികസിപ്പിച്ചു. ഇവരുടെ സ്റ്റാർട്ടപ്പാണ് സാജിനോം.

സാധാരണ പിള്ളേരാണ് സ്റ്റാർട്ടപ്പ് ചുള്ളന്മാർ. ഇവിടെ അയ്യപ്പനും പിള്ളയും റിട്ടയർ ചെയ്‌ത വിദഗ്ദ്ധരാണ്. എച്ച്.എൽ.എൽ ലൈഫ്‌കെയർ മുൻ സി.എം.ഡി ഡോ.എം. അയ്യപ്പനും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി മുൻ ഡയറക്ടർ പ്രൊഫ എം. രാധാകൃഷ്ണപിള്ളയുമാണ് കഥാപാത്രങ്ങൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ഇന്റലിജൻസും ഉപയോഗിച്ചാണ് ഓമൈജീൻ പരിശോധന. ഉമിനീരിന്റെ ആർ.എൻ.എ പഠനത്തിലൂടെയാണ് രോഗനിർണം. കമ്പനിയുടെ കിറ്റുകൾ ഓൺലൈനിൽ വാങ്ങി വീട്ടിലിരുന്ന് ഉമിനീർ സാമ്പിൾ ശേഖരിച്ച് സാജിനോമിലേക്ക് അയച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഫലം ഓൺലൈനിൽ അറിയാം. സാമ്പിളുകൾ കൊച്ചിയിലെ രാജീവ് ഗാന്ധി സെന്ററിന്റെ ബയോനെസ്റ്റ് ബിസിനസ് ഡെവലപ്‌മെന്റ് ഇൻകുബേറ്ററിലാണ് പരിശോധിക്കുന്നത്. ജനിതക ഡേറ്റ കമ്പ്യൂട്ടറിൽ വിശകലനം ചെയ്താണ് രോഗസാദ്ധ്യത നിർണയിക്കുന്നത്. നിരവധി രോഗങ്ങളുടെ സാദ്ധ്യത കണ്ടെത്തുന്ന ജീൻസ്ട്രോളജി ആണ് ഏറ്റവും ഉയർന്ന പരിശോധന. 50,​000 രൂപയാണ് ചെലവ്.

തിരുവനന്തപുരത്ത് തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിലെ ഒരേക്കറിൽ സാജിനോം സ്വന്തം ലബോറട്ടറി സ്ഥാപിക്കുമെന്നും അടുത്ത വർഷം ലാബ് പൂർത്തിയാകുമെന്ന് സാജിനോം ചെയർമാൻ ഡോ. അയ്യപ്പനും സി.ഇ.ഒ പ്രൊഫ രാധാകൃഷ്ണപിള്ളയും പറഞ്ഞു.

ഉമിനീരിലൂടെ കണ്ടെത്താം

അർബുദം

ഹൃദയ,​ നാഡീ രോഗങ്ങൾ

പ്രത്യുൽപ്പാദന,​ വന്ധ്യതാ പ്രശ്നങ്ങൾ

മരുന്നുകളോട് ശരീരം പ്രതികരിക്കുന്ന രീതി (ഫാർമകോജിനോമിക്‌സ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALIVA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.