കൊല്ലം: സി.പി.ഐ ജില്ലാ എക്സിക്യുട്ടീവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മഹിളാനേതാവ് ആനി രാജയ്ക്കുമെതിരെ വിമർശനം. കാനം രാജേന്ദ്രൻ പാർട്ടി ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിച്ചതിനെതിരെ എം.സലിം, കെ.സി.ജോസ്, ജി.ആർ. രാജീവൻ എന്നിവർ രംഗത്തെത്തി. ഇതിനെതിരെ കാനം പക്ഷം പ്രതിരോധം തീർത്തു.
പ്രശ്നങ്ങൾക്ക് കാരണമായ, ആനി രാജയുടെ പ്രസ്താവനയ്ക്കെതിരെ വിജയമ്മ ലാലി രംഗത്തുവന്നു. പാർട്ടി നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റുകളെല്ലാം ഷെയർ ചെയ്യാറുള്ള താൻ ആനിയുടെ പ്രസ്താവന ഷെയർ ചെയ്തില്ലെന്ന് അവർ പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടിവംഗം കെ.ആർ. ചന്ദ്രമോഹൻ കാനത്തെ ന്യായീകരിച്ചു. മറുവിഭാഗം ചന്ദ്രമോഹനെ എതിർത്തു. പ്രശ്നം മാദ്ധ്യങ്ങളുണ്ടാക്കിയതാണെന്നും ഈ വിഷയത്തിൽ ഇനി ചർച്ച വേണ്ടന്നും സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |