SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 AM IST

ദേശീയപാത 66; ബൈപ്പാസ് ഭാഗം വികസനം കൈയകലെ

bypass

 കരാർ നടപടികൾ അന്തിമ ഘട്ടത്തിൽ

കൊല്ലം: കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കാനുള്ള കരാർ നടപടികൾ അന്തിമഘട്ടത്തിൽ. ദേശീയപാത 66ൽ ബൈപ്പാസിലൂടെയുള്ള ഭാഗമാണ് വികസിപ്പിക്കുന്നത്.

കൊറ്റകുളങ്ങര മുതൽ കാവനാട് ആൽത്തറമൂട് വരെയുള്ള ഭാഗം വികസിപ്പിക്കാൻ നേരത്തെ കരാർ നടപടികൾ ആയിരുന്നു. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിട്ടിയാണ് പദ്ധതി നപ്പാക്കുന്നത്. ബൈപ്പാസിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുന്ന തരത്തിലുളള സമഗ്ര വികസനം ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിലും ദേശീയപാത മന്ത്രാലയത്തിലും നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു.

ആൽത്തറമൂട് മുതൽ കടമ്പാട്ടുകോണം വരെയുളള 31.25 കിലോമീറ്റർ റോഡാണ് പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുന്നത്. ഇതിൽ 12.9 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസിൽ പുതിയ ക്രമീകരണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

.....................................................

 ₹1248 കോടി: പദ്ധതിയുടെ അടങ്കൽ തുക

......................................................

ബൈപ്പാസിലെ മാറ്റങ്ങൾ

 അഷ്ടമുടി കായലിൽ മൂന്ന് പാലങ്ങൾ

(ആറുവരി ഗതാഗതത്തിന് 31.5 മീറ്റർ വീതി)

 ആൽത്തറമൂട്- കുരീപ്പുഴ: 620 മീറ്റർ നീളം

 കടവൂർ- മങ്ങാട്: 827 മീറ്റർ

 നീരാവിൽ പിള്ളവീട്: 95 മീറ്റർ

 കലുങ്കുകൾ: 17

 ഗതാഗതത്തിനായി റോഡ്: 26 മീറ്റർ

 ഡിവൈഡർ: 1 മീറ്റർ

 നടപ്പാത: ഇരുവശങ്ങളിലും 1.5 മീറ്റർ വീതം

 നടപ്പാതയ്ക്കും റോഡിനുമിടയിൽ ഡിവൈഡർ: 50 സെ.മീറ്റർ വീതം

................................

 മേൽപ്പാലങ്ങൾ: കടവൂർ, പാലത്തറ, മേവറം

 റെയിൽവേ മേൽപ്പാലം: കല്ലുംതാഴം

.....................................

അടിപ്പാതകൾ

 കല്ലുംതാഴം (തിരുമംഗലം പാതയിൽ): 22.9 മി. വീതി

 അയത്തിൽ (ആയൂർ റോഡ്): 60 മി. വീതി

 കാവനാട് (നീണ്ടകര - ചിന്നക്കട റോഡ് ): 22.9 മി. വീതി

 മേൽ നടപ്പാത: മങ്ങാട്, പാലത്തറ

...............................

ബസ് ബേയും ഷെൽട്ടറും

മങ്ങാട്, ശക്തികുളങ്ങര, പൂവാങ്കൽ, കടവൂർ, കല്ലുംതാഴം, അയത്തിൽ, പാലത്തറ, മേവറം

.............................................................

ഇടറോഡുകളിൽ നിന്നു പ്രധാന റോഡുകളിലേക്ക് നേരിട്ട് വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടവരുത്തിയിരുന്നു. ബൈപ്പാസിൽ ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. ഇടറോഡുകൾ വന്ന് ചേരുന്ന 65 സ്ഥലങ്ങളിൽ സിഗ്‌നലുകൾ, ഹമ്പ്, മീഡിയൻ, ട്രാഫിക്ക് ഐലന്റ് , ലൈറ്റുകൾ തുടങ്ങിയവ അനുയോജ്യമായ വിധം ശാസ്ത്രീയമായി ക്രമീകരിച്ച് ജംഗ്ഷനുകളായി വികസിപ്പിക്കും. ബസ് ഷെൽട്ടറുകളുടെ അന്തിമ സ്ഥാനനിർണ്ണയം ആർ.ടി.ഒ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും. സമയബന്ധിതമായി നിർമ്മാണം ആരംഭിക്കാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും

എൻ.കെ. പ്രേമചന്ദ്രൻ എം.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM BYPASS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.