കോപ്പൻഹേഗൻ: ഗ്രീൻലാന്റിലെ ഹിമപാളിയുടെ മുകളിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. ഈ പുതിയ പ്രതിഭാസം മഞ്ഞുരുകുന്നതിന്റെ തോതുയർത്തുമെന്നതിനാൽ പ്രളയമടക്കമുള്ള കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഇത് വഴി വയ്ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ആഗസ്റ്റ് 14നാണ് മണിക്കൂറുകളോളം നീണ്ടു നിന്ന മഴ പെയ്തത്. 2030 ഓടെ മുംബയ് അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങൾക്ക് ഇത് കാരണമായേക്കാമെന്ന ആശങ്ക തള്ളിക്കളയാനാകില്ല.
താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അല്പംമാത്രം കുറവോ ആയ സാഹചര്യത്തിൽ അപൂർവമായി ഗ്രീൻലാന്റിലെ മറ്റിടങ്ങളിൽ മഴ പെയ്തിട്ടുണ്ടെങ്കിലും ഈ പ്രദേശത്ത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിൽ നിന്ന് ഉയർന്നത്.
ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീൻലാന്റിലെ മഴ ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ജനുവരിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഗ്രീൻലാന്റിലെ മഞ്ഞുരുകൽ വർദ്ധിച്ച് 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോര നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് പ്രതിപാദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |