തൃശൂർ: മണ്ണ് കൊണ്ട് പടുത്തുയർത്തിയ വീടിന് കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോൾ പീച്ചി മയിലാടുംപാറ അരയപറമ്പിൽ റോസി ചാക്കോയ്ക്ക് ആനന്ദകണ്ണീർ അടക്കാനായില്ല. സംസ്ഥാനതല പട്ടയമേള ഉദ്ഘാടനച്ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജനിൽ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്. പട്ടയം ലഭിച്ച സന്തോഷത്തിൽ കൈകൾ കൂപ്പിയ റോസിയെ മന്ത്രി ചേർത്തുപിടിച്ചു.
തൃശൂർ താലൂക്കിലെ പീച്ചി വില്ലേജിലാണ് റോസി താമസിക്കുന്നത്. 18-ാം വയസിൽ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയിൽ വന്ന റോസിക്ക് 70ാം വയസിലാണ് പട്ടയം കിട്ടുന്നത്. വീട്പുതുക്കി പണിയാനോ പൊളിച്ചു പണിയാനോ സാമ്പത്തിക പ്രതിസന്ധി മൂലം റോസിക്കും കുടുംബത്തിനും കഴിഞ്ഞില്ല. ജീവിതം ജീവിച്ചു തീർക്കേണ്ടതാണെന്ന ബോദ്ധ്യത്തിൽ സ്വയം ആശ്വസിച്ച് റോസിയും കുടുംബവും ഒരു രേഖകളുമില്ലാതെയാണ് ഇത്രയും കാലം കഴിഞ്ഞത്. ഇതിനാണ് സർക്കാർ അറുതി വരുത്തിയത്.
മലയോര കർഷകരായതിനാൽ വനഭൂമി പട്ടയമാണ് റോസിക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |