പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തിൽ ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തൽ. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴായിരുന്നു സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്.
മേട്ടുപാളയം സ്ട്രീറ്റിലാണ് സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്. കടയിൽ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു. കീർത്തി ആയൂർവേദിക് എന്ന പേരിൽ നടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര എക്‌സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
16 സിം കാർഡുകൾ പ്രവർത്തിക്കുന്ന സിംബോക്‌സും, കുറച്ച് സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.കോഴിക്കോട് സ്വദേശിയായ മൊയ്തീൻ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ചില ദിവസങ്ങളിൽ പരിചയമില്ലാത്ത ചിലർ ഇവിടെ വന്ന് പോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |