ന്യൂഡൽഹി: ഡൽഹി പൊലീസ് പിടികൂടിയ തീവ്രവാദികൾ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത് സ്ലീപർ സെല്ലുകളായെന്ന് വിവരം ലഭിച്ചു. പാകിസ്ഥാനിൽ പരിശീലനം നേടിയ ഇവർ പരിശീലന സമയത്ത് അവിടെ വച്ച് ബംഗ്ളാ ഭാഷ സംസാരിക്കുന്ന ചിലരെ കണ്ടെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. പിടികൂടിയവരിൽ രണ്ടു പേർക്കാണ് പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചത്. ഇവർ മസ്ക്കറ്റിൽ നിന്നും കപ്പൽ മാർഗം പാകിസ്ഥാനിലേക്കെത്തുകയും അവിടെ നിന്ന് ആയുധ പരിശീലനം നേടിയ ശേഷം തിരിച്ച് ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പതിനഞ്ച് ദിവസത്തോളം പാകിസ്ഥാനിലെ പരിശീലനത്തിനു ശേഷം എ കെ 47 പോലുള്ള ആത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കേന്ദ്ര ഇന്റലിജൻസിൽ നിന്നും ലഭിച്ച വിവരത്തെതുടർന്ന് ഡി സി പി പ്രമോദ് കുശ്‌വാഹയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഭീകരെ പിടികൂടിയത്. മഹാരാഷ്‌ട്ര സ്വദേശി ജാൻ മുഹമ്മദ് അലി ഷെയ്‌ക്ക് (മുംബയ് - 47), ഡൽഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തർപ്രദേശ് സ്വദേശികളായ സീഷാൻ ഖ്വാമർ (പ്രയാഗ്‌രാജ് - 28 ), മുഹമ്മദ് അബൂബക്കർ (ബഹ്റൈച്ച് - 23 ), മൂൽചന്ദ് എന്ന ലാല ( റായ്ബറേലി - 47 ), മുഹമ്മദ് ആമിർ ജാവേദ് (ലക്‌നൗ - 31 ) എന്നിവരാണ് പിടിയിലായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |