ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ സ്‌കൂൾ സർട്ടിഫിക്കറ്റിൽ മതവും ജാതിയും രേഖപ്പെടുത്തിയിട്ടില്ലെന്ന് നടന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ വെളിപ്പെടുത്തി.
'സായം' എന്ന പുതിയ തമിഴ് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വിജയ്‌യെ സ്‌കൂളിൽ ചേർപ്പോൾ അപേക്ഷയിൽ ജാതി, മതം എന്നീ കോളങ്ങളിൽ 'തമിഴൻ' എന്നാണ് കൊടുത്തത്. അങ്ങനെ ചെയ്യാൻ സ്കൂൾ അധികൃതർ ആദ്യം സമ്മതിച്ചില്ല. മകൻ തമിഴ്നാട്ടിലാണ് ജനിച്ചത്. ഭാഷ തമിഴാണ്. അതുകൊണ്ടു 'തമിഴൻ' എന്നു വയ്ക്കണമെന്ന് തീർത്തുപറഞ്ഞു. സ്‌കൂൾ പൂട്ടിക്കാൻ സമരം ചെയ്യുമെന്ന് പറഞ്ഞതോടെയാണ് അവർ വഴങ്ങിയത്. അന്നുമുതൽ വിജയ്‌യുടെ സർട്ടിഫിക്കറ്റിൽ ജാതിയുടെ സ്ഥാനത്ത് 'തമിഴൻ' എന്നാണുള്ളത്. ജാതിക്ക് നമ്മളാണ് പ്രധാന്യം കൊടുക്കുന്നത്.
വേണമെന്ന് വച്ചാൽ മക്കളെ സ്‌കൂളിൽ ചേർക്കുമ്പോഴേ ജാതി സൂചിപ്പിക്കാതെ പോകാം. അങ്ങനെവന്നാൽ വരുംകാലത്ത് ജാതിയേ ഇല്ലാതാകുമെന്നും'' അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |