SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.24 AM IST

കെ ജി ജോർജ് ചലച്ചിത്രമേള ഇന്ന് മുതൽ

aa

കെ ജി ജോർജ് എന്ന മലയാളത്തിന്റെ അഭിമാനമായ ചലച്ചിത്ര സംവിധായകന്റെ പ്രധാന സിനിമകൾ ഉൾപ്പെടുത്തിയുള്ള ഒരു ചലച്ചിത്രോത്സവം ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുന്നു. മലയാള സിനിമയുടെ ഭാവുകത്വത്തെ കാലങ്ങൾക്കു മുൻപേ നടന്ന് പരിവർത്തിപ്പിക്കാൻ ശ്രമിച്ച പ്രതിഭാശാലിയായ ചലച്ചിത്ര സംവിധായകനാണ് കെ ജി ജോർജ്. ആഖ്യാനത്തിലും പ്രമേയത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ വിഭാവനം ചെയ്യുകയും ആ കാലത്തെ ചലച്ചിത്ര ഭാഷയെ തന്നെ മുറിച്ചുകടക്കാൻ ധൈര്യം കാണിക്കുകയും ചെയ്ത സംവിധായകൻ.

ഇന്ന് മുതൽ 21 വരെ നീണ്ടുനിൽക്കുന്ന ഈ ചലച്ചിത്രോത്സവത്തിൽ കെ ജി ജോർജിന്റെ നാല് സിനിമകളും അദ്ദേഹത്തെക്കുറിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയുമാണ് സിനിമകളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഫെഡറേഷൻ മുഖമാസികയായ ദൃശ്യ താളത്തിന്റെ കെ ജി ജോർജ് പതിപ്പിന്റെ പ്രകാശനവും ഈ ചലച്ചിത്ര മേളയോടനുബന്ധിച്ച് നടക്കും.

ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി വി ചന്ദ്രനാണ്. മേളയുടെ അവസാന ദിവസം സപ്തംബർ 21 ന് കെ ജി ജോർജ് സിനിമകളെ സംബന്ധിക്കുന്ന ഓപ്പൺ ഫോറവും ഉണ്ടാവും. സംവിധായനും നടനുമായ കെ .ബി വേണു ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. കെ ജി ജോർജിനെ കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന, അദ്ദേഹത്തിന്റെ സിനിമകളെ വലിയ രീതിയിൽ ഇഷ്ടപ്പെടുന്ന പ്രശസ്തരായ ചലച്ചിത്രപ്രവർത്തകർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും.ചലച്ചിത്രസംവിധായകൻ ലിജിൻ ജോസ് ആണ് ഫെസ്റ്റിവൽ ഡയറക്ടർ.

മുഴുവൻ സുഹൃത്തുക്കളും കെ ജി ജോർജിന്റെ സിനിമകൾ കാണുന്നതിനും അദ്ദേഹത്തെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി ആസ്വദിക്കുന്നതിനും ഓപ്പൺ ഫോറത്തിൽ പങ്കെടുത്തുകൊണ്ട് കെ ജി ജോർജ്ജ് സിനിമകളുടെ ആഴങ്ങൾ തിരിച്ചറിയുന്നതിനും ഈ ചലച്ചിത്ര മേളിയിൽ ഒപ്പം ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K.G
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.