SignIn
Kerala Kaumudi Online
Thursday, 25 April 2024 10.42 AM IST

വാക്‌സിൻ 'സുരക്ഷ" നാലു മാസം,​ ബൂസ്റ്റർ ഡോസ് വേണമെന്ന് പഠനം

vaccine-booster-dose

ന്യൂഡൽഹി: കൊവിഡ് വാക്സിൻ സ്വീകരിച്ച് മൂന്നോ നാലോ മാസങ്ങൾ കഴിയുമ്പോൾ ശരീരത്തിൽ ആന്റിബോഡിയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുന്നതായും, ബൂസ്റ്റർ ഡോസ് നൽകണമെന്നും പഠനറിപ്പോർട്ട്.

കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ഐ.സി.എം.ആർ ഭുവനേശ്വർ സെന്റർ മറ്റ് ചില സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 614 ആരോഗ്യപ്രവർത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക് ത്രൂ രോഗബാധ വരാത്ത ഇവരിൽ മൂന്നോ നാലോ മാസം കഴിയുമ്പോൾ ആന്റിബോഡി ഗണ്യമായി കുറയുന്നു. കൊവിഷീൽഡിനെ അപേക്ഷിച്ച് കൊവാക്സിൻ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒന്നെങ്കിൽ ബൂസ്റ്റർ ഡോസ് ഉടൻ നൽകണം. അല്ലെങ്കിൽ വാക്സിൻ നവീകരിക്കണമെന്നും പഠനറിപ്പോർട്ട് നിർദ്ദേശിക്കുന്നു.

കൊവിഡ്: 27,176 പ്രതിദിനരോഗികൾ കൂടി

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർദ്ധനവ്. 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നര ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 284 മരണം റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകളുടെ എണ്ണം 3,51,087. രാജ്യത്ത് 75.89 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE BOOSTER DOSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.