ലക്‌നൗ: അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ, അപേക്ഷയ്ക്കൊപ്പം 11,000 രൂപയും നിക്ഷേപിക്കണമെന്ന് കോൺഗ്രസ്. സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുള്ള തന്ത്രമാണിതെന്നാണ് വിശദീകരണം.
ഈമാസം 25നകം അപേക്ഷയും പണവും നൽകണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ദ്വിദിന ക്യാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ ക്ഷണിച്ചത്.
ഇക്കുറി പ്രിയങ്കാഗാന്ധിയെ മുൻനിറുത്തി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രമം. പ്രിയങ്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ പ്രവർത്തനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യം ചേർന്ന് മത്സരിച്ച കോൺഗ്രസിന് ഏഴ് സീറ്റാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |