ഓച്ചിറ: ആയിരംതെങ്ങ് പാലത്തിന് സമീപം വ്യാപാര സ്ഥാപനങ്ങൾ തീവെച്ച സംഭവത്തിൽ മുഖ്യപ്രതിയും സൂത്രധാരനുമായ ആലുംപീടിക എ.എ വില്ലയിൽ ശാർങധരന്‍ (65) വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ തഴവ തെക്കുംമുറി കിഴക്ക് തീപാരേത്ത് വീട്ടിൽ ദീപു (24), തഴവ തെക്കുംമുറി കിഴക്ക് ഷിബിൻ ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന ഷിബിൻ ഷാജി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 30ന് രാത്രി 11ന്തനിമ പ്രസാദിന്റെ തനിമ സ്റ്റോഴ്സും മധുരപ്പള്ളി ബാബുവിന്റെ ഉടമസ്ഥതയിലുള്ള അഖിൽ ബേക്കറിയും പ്രതികൾ തീ വെച്ച് നശിപ്പിച്ചു എന്നതാണ് കേസ്. ശാർങധരൻ സംഭവ ദിവസം മുതൽ ഒളിവിലാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. തനിമ സ്റ്റോഴ്സ് ഉടമ പ്രസാദിന്റെ വ്യാപാരത്തിലുണ്ടായ വളർച്ചയും മത്സ്യബന്ധന ഉപകരണങ്ങൾ വില കുറച്ച് വിൽക്കുന്നതിലുള്ള പകയുമാണ് വ്യാപാരസ്ഥാപനൾ തീവെക്കുന്നതിന് ക്വട്ടേഷൻ നൽകാൻ ശാർങധരനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. സംഭവത്തിന് ശേഷം പ്രതികളുടെ മൊബൈൽ കാൾ ലിസ്റ്റിൽ നിന്നാണ് സംഭവം ക്വട്ടേഷൻ ആണെന്നും സൂത്രധാരൻ ആരെന്നുമുള്ള വിവരങ്ങൾ പൊലീസിന് മനസിലായത്. പ്രതിയ്ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |