കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ശക്തി പ്രാപിച്ചതോടെ അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങൾ മരിച്ചുവെന്ന് കരുതിയിരുന്ന പല ഭീകര നേതാക്കന്മാരുടേയും അഭിമുഖങ്ങളോ വീഡിയോ സന്ദേശങ്ങളോ എല്ലാം വന്നുതുടങ്ങിയിരുന്നു. അത്തരത്തിൽ താൻ ജീവനോടെ ഇരിക്കുന്നുവെന്ന് ലോകത്തെ അറിയിച്ച ഏറ്റവും പുതിയ തീവ്രവാദി നേതാവാണ് മുല്ല അബ്ദുൾ ഘനി ബരാദാർ. താലിബാൻ സ്ഥാപക നേതാക്കന്മാരിൽ ഒരാളും അഫ്‌ഗാനിസ്ഥാന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമാണ് ബരാദാർ. കഴിഞ്ഞ ദിവസം താൻ ജീവനോടെയുണ്ടെന്ന് തെളിയിക്കുന്നതിനു വേണ്ടി ബരാദാർ ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. ഇപ്പോൾ ബരാദാർ അഫ്‌ഗാനിസ്ഥാനിലെ ഒരു സ്വകാര്യ വാർത്താ ചാനലിന് അഭിമുഖം നൽകുന്ന ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്.
താലിബാൻ നേതാവ് അഹമദുള്ള മുത്താഖിയുടെ ട്വിറ്ററിലൂടെയാണ് ബരാദാർ അഭിമുഖം നൽകിയ വിവരം എല്ലാവരും അറിഞ്ഞത്. അഭിമുഖം ഇതുവരെയായും ചാനൽ സംപ്രേക്ഷണം ചെയ്തിട്ടില്ല.
ډير ژر به د ریاست الوزراء د مرستيال محترم ملابرادر اخند دنن ورځي تازه مرکه نشرسي
— Ahmadullah Muttaqi (@Ahmadmuttaqi01) September 15, 2021
او د دښمن ټول تبليغات به رسما خنثا شي. pic.twitter.com/9HWn9eafI0
കഴിഞ്ഞ ആഴ്ചയാണ് ബരാദാറിനെ അഫ്‌ഗാനിസ്ഥാന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്. തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് ബരാദാർ ആവശ്യമുന്നയിച്ചതിനെ തുടർന്ന് താലിബാൻ തീവ്രവാദികളുടെ ഇടയിൽ സംഘർഷം ഉണ്ടാകുകയും വെടിവയ്പ്പിൽ ബരാദാർ മരണമടയുകയും ചെയ്തതായി വാർത്തകളുണ്ടായിരുന്നു. അഫ്ഗാനിസ്ഥാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന വെടിവയ്പ്പിൽ ബരാദാർ കൊല്ലപ്പെട്ടിരുന്നുവെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ തന്റെ മരണത്തെകുറിച്ചുള്ള വാർത്തകളെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും താൻ ജീവനോടെയുണ്ടെന്നും ശബ്ദസന്ദേശത്തിൽ ബരാദാർ പറഞ്ഞിരുന്നു. താൻ ചില യാത്രകളിലായിരുന്നുവെന്നും അതിനാലാണ് ഒന്നിനോടും പ്രതികരിക്കാത്തതെന്നും ബരാദാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |