ഹൈദരാബാദ്: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാൻപുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്.
കേസിലെ പ്രതി 'ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് ' ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴിൽ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പൊലീസ് സംഘങ്ങളെ രൂപീകരിക്കുകയും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒൻപതിനാണ് കുട്ടിയെ കാണാതായത്.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ രാജുവിന്റെ വീട്ടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവിൽ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |