കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.സുന്ദരയെ അറിയില്ലെന്നും, പണം നൽകിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
നാമനിർദേശ പത്രിക പിൻവലിക്കാൻ ഒപ്പിടുവിച്ച താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്നിനാണ് സുരേന്ദ്രൻ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയത്. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |