ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഒന്നര വർഷത്തിന് ശേഷം വീണ്ടും ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് ഡോസ് വാക്സിനെടുത്തവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വിസ അനുവദിക്കുക. ഘട്ടം ഘട്ടമായിട്ടാണ് പ്രക്രിയകൾ ആരംഭിക്കുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ഒരു വഴിയായിട്ടാണ് വിദേശ ടൂറിസ്റ്റുകളെ തിരികെ കൊണ്ടുവരാനുള്ള നീക്കം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ആഭ്യന്തര മന്ത്രാലയം യോഗം ചേരുമെന്നും വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
രാജ്യത്ത് ആദ്യമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 2020 മാർച്ചിലാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിറുത്തിയത്. പിന്നീട് തൊഴിൽ, ബിസിനസ് വിസകൾ അനുവദിച്ചിരുന്നു. കൊവിഡിന് മുമ്പ് പ്രതിമാസം ഏകദേശം 78 ലക്ഷം വിനോദസഞ്ചാരികൾ രാജ്യത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണവിധേയമായതോടെ പല രാജ്യങ്ങളും ഇപ്പോൾ ടൂറിസ്റ്റ് വിസ നൽകാൻ തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |