കോട്ടയം: ബാങ്ക് വായ്പ വാഗ്ദാനംചെയ്ത് മുക്കാൽ ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി റിമാൻഡിൽ. അയർക്കുന്ന അകലക്കുന്നം ചന്ദ്രവിലാസം വീട്ടിൽ സൂര്യ എസ്.നായർ(28) ആണ് ഇന്നലെ അറസ്റ്റിലായത്. വായ്പ തട്ടിപ്പിനൊപ്പം ജോലി നൽകാമെന്നും പറഞ്ഞു യുവതി പലരെയും പറ്റിച്ചിട്ടുണ്ടെന്ന് കോട്ടയം വെസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ പറഞ്ഞു. ഇവരെ ഗാന്ധിനഗറിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു. സമാനമായ കേസിൽ അയർക്കുന്നം പൊലീസ് ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗർ സ്റ്റേഷനിലും ഇവർക്കെതിരെ വായ്പ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. അടുത്ത ദിവസം കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
കോട്ടയം തിരുനക്കര സ്വദേശി വിഷ്ണുശശിധരന്റെ പരാതിയിലാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ നടപടി. സ്ഥലം വാങ്ങുന്നതിനായി സ്വകാര്യ പണിമിടപാടുസ്ഥാപനത്തിൽ നിന്ന് വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് സൂര്യ, വിഷ്ണുവിന് പരിചയപ്പെടുന്നത്. 73,690 രൂപ ആദ്യം അടയ്ക്കണമെന്ന് പറഞ്ഞു. ഇത് തിരികെ ലഭിക്കുന്ന പണമാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യം 50,000രൂപയും പിന്നീട് 23,690 രൂപയും ഓൺലൈനായി അടച്ചു. രണ്ടുമാസത്തിനുള്ളിൽ ലോൺ ശരിയാക്കുമെന്ന് പറഞ്ഞെങ്കിലും നിശ്ചിത സമയത്തിനുശേഷം ലോൺശരിയാകാത്തത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |