മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ തുടങ്ങും. ഇതിന് മുന്നോടിയായി സ്ഥലത്ത് മണ്ണു പരിശോധന നടത്തി. പുഴയുടെ അരികിൽ സംരക്ഷണ ഭിത്തി ഉൾപ്പെടെ റോഡിനൊപ്പം പുതുക്കിപ്പണിയും.
രണ്ടു വർഷം മുമ്പ് കനത്ത മഴയിലാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. പിന്നീട് പലപ്പോഴായി കൂടുതൽ മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. ഇപ്പോൾ റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാക്കി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. രണ്ടു മാസം മുമ്പ് റോഡ് സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാനും എത്രയും വേഗം റോഡ് നിർമാണം തുടങ്ങാനും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |