കൊച്ചി: ഹരിത വിവാദത്തിൽ എല്ലാവശവും ചർച്ച ചെയ്യുമെന്ന് മുസ്ളീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയും ദേശീയ കമ്മിറ്റിയും എടുത്ത തീരുമാനങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും. ഞങ്ങൾ വളർത്തികൊണ്ടുവരുന്ന കുട്ടികളാണ് ഹരിത പ്രവർത്തകരെല്ലാം. പ്രഗത്ഭരും കഴിവുമുള്ളവരുമാണ് അവർ. പാർട്ടിയുടെ മുൻകാല നേതാക്കൾ സ്ത്രീവിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വലിയ ത്യാഗം ചെയ്തവരാണ്.
'ആരെയും കുറ്റപ്പെടുത്താനില്ല'
പാലാ ബിഷപ്പിന്റെ പരാമർശവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് സാമൂഹിക അന്തരീക്ഷം വഷളാക്കരുതെന്നാണ് നിലപാട്. ബിഷപ്പിന്റെ പ്രസ്താവനയിൽ ചർച്ച നടത്താനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. ചർച്ച വേണ്ടെന്ന നിലപാട് മുസ്‌ലിം ലീഗിനെന്നല്ല, ആർക്കുമുണ്ടാവില്ല. വലിയ ശത്രുതയിലേക്ക് കേരളം പോയിട്ടില്ല, പോവുകയുമില്ല. പ്രശ്‌നങ്ങൾ തീർക്കാൻ സർക്കാരും പ്രതിപക്ഷവും മുൻകൈ എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |