പൊന്നാനി: പുനർഗേഹം പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ വിഹിതം ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പുനർഗേഹം പദ്ധതി പ്രകാരം 898 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. തീരദേശത്തെ ദുരിതബാധിതരെ പൂർണ്ണമായും പുനരധിവസിപ്പിക്കും. തീരസംരക്ഷണത്തിന് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തീരത്തെ ബഫർ സോണായി സംരക്ഷിച്ച് നിറുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
13.7 കോടി ചെലവഴിച്ചാണ് പൊന്നാനിയിൽ 128 കുടുംബങ്ങൾക്കായി ആധുനിക ഫ്ളാറ്റ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. ഹാർബറിന്റെ രണ്ടേക്കർ സ്ഥലത്ത് 16 ബ്ലോക്കുകളിലായി 530 സ്‌ക്വയർഫീറ്റിലാണ് ഫ്ളാറ്റുകൾ.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. ഫ്ളാറ്റുകളുടെ താക്കോൽദാനം പി. നന്ദകുമാർ നിർവഹിച്ചു. മുൻ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |