പൊന്നാനി: നാല് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് കീഴിലും ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ മീറ്റ് പ്രസ് പരിപാടിയിൽ പറഞ്ഞു.
സംസ്ഥാനത്തെ 1450 വില്ലേജുകളിൽ ഡിജിറ്റലൈസ്ഡ് സർവേ നടത്താൻ പ്രത്യേക ഡ്രൈവ് നടപ്പാക്കും.അന്യാധീനപ്പെട്ട മുഴുവൻ സർക്കാർ ഭൂമിയും ഇതിലൂടെ തിരിച്ചുപിടിക്കാനാകും. ഭൂമിയുടെ രജിസ്‌ട്രേഷൻ ഒറ്റ പോർട്ടലിലേക്ക് മാറ്റും. രജിസ്‌ട്രേഷൻ, റവന്യു, സർവേ വകുപ്പുകളെ സംയോജിപ്പിച്ചാണ് ഒറ്റ പോർട്ടൽ തയ്യാറാക്കുക. തണ്ടപ്പേര് ആധാറുമായി ലിങ്ക് ചെയ്യും. നാല് വർഷത്തിനകം റവന്യൂ വകുപ്പിനെ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യും. എല്ലാ സേവനങ്ങളും സ്മാർട്ടാക്കുമെന്നും മന്ത്രി പറഞ്ഞു.ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കും. അന്യാധീനപ്പെട്ടുകിടക്കുന്ന മുഴുവൻ ഭൂമികളും തിരിച്ചുപിടിക്കും. ലാന്റ് ട്രിബ്യൂണലുകൾ സജീവമാക്കും. സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ചട്ടങ്ങളും ഉത്തരവുകളും മാറ്റം വരുത്തും. - മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |