ചേർത്തല: കേരളം സംഭാവന നൽകിയ വിത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പൊക്കാളികൃഷി പശ്ചിമബംഗാളിൽ വ്യാപകമാകുന്നു. സംസ്ഥാനത്തെ പൊക്കാളി സംരക്ഷണസമിതിയുടെ സഹകരണത്തോടെയാണ് ബംഗാളിലെ കൃഷിയും.
പൂർണമായും ജൈവരീതിയിൽ വിളവുതരുന്ന കേരളത്തിന്റെ പരമ്പരാഗത വിത്തിനം സംരക്ഷണമില്ലാതെ അന്യമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മുതലാണ് ബംഗാളിൽ കൃഷി ആരംഭിച്ചത്.
ചുഴലിക്കാറ്റിനെ തുടർന്ന് ഉപ്പുവെള്ളത്തിൽ മുങ്ങിയ കൃഷിയിടങ്ങളിലാണ് ഉപ്പിനെ പ്രതിരോധിക്കുന്ന പൊക്കാളി പ്രചരിപ്പിക്കുന്നത്. പർഗാനാസ് ജില്ലയിലെ ജോയിനഗർ, കുൽത്താലി എന്നിവിടങ്ങളിലെ രണ്ട് ഗ്രാമങ്ങളിലാണ് ചെട്ടിവിരിപ്പ് വിത്തുപയോഗിച്ചുള്ള കൃഷി പുരോഗമിക്കുന്നത്.
ശാസ്ത്ര പ്രസ്ഥാനമായ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ ഇടപെടലിലാണ് സംസ്ഥാനത്തെ പൊക്കാളി സംരക്ഷണ സമിതി വിത്തുകൾ സമാഹരിച്ച് നൽകിയത്. ഉപ്പിനെയും പ്രളയത്തെയും സ്വാഭാവികമായി പ്രതിരോധിക്കുന്നതാണ് ഇതിന്റെ രീതി.
ചെല്ലാനം മറുവാക്കാട് പാടശേഖരത്തിലെ കർഷകനായ ചന്തുമഞ്ചാടി പറമ്പിലാണ് ഇക്കുറി വിത്തുകൾ സമിതിക്ക് നൽകിയത്. വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തിൽ നിന്നുള്ള വൈറ്റില ഏഴ്, എട്ട്, ഒമ്പത് എന്നീ സങ്കരയിനം നെല്ലിനങ്ങളും ഇതിനൊപ്പം കൈമാറിയിരുന്നു.
"
ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ദീപാതോമസും ഐ.ഐ.എസ്.ഇ.ഇ.ആർ സീനിയർ സയന്റിസ്റ്റ് ഡോ. സൗമിത്ര ബാനർജിയുമാണ് പരീക്ഷണ കൃഷിക്ക് കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്.
ഫ്രാൻസിസ് കളത്തിങ്കൽ
ജനറൽ കൺവീനർ, പൊക്കാളി സംരക്ഷണസമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |