കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽ പടിഞ്ഞാറ്റതിൽ ശശിയുടെ വീട്ടിൽ നിന്ന് 4 ലിറ്റർ ചാരായവും ശശിയുടെ ഭാര്യാമാതാവ് താമസിക്കുന്ന തൊടിയൂർ ഗ്രാമപഞ്ചായത്തിൽ വേങ്ങറ മുറിയിൽ ശ്രീ ഭവനം വീട്ടിൽനിന്ന് 4 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ശശിയെ പ്രതി ചേർത്ത് അബ്കാരി കേസെടുത്തു. റേഞ്ച് ഇൻസ്പെക്ടർ പ്രസന്നൻ. ജി. യുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രീവന്റിവ് ഓഫീസർ ഓഫീസർ പി.എൽ.വിജി ലാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കല്ലേലിഭാഗം കേന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തി വന്ന ശശിയെ കരുനാഗപ്പള്ളി എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യാമാതാവിന്റെ വീടാണ് ചാരായം വാറ്റുന്നതിന് സുരക്ഷിത സ്ഥലമായി തിരഞ്ഞെടുത്തത്. പ്രതിക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. വി. എബിമോൻ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, സുധീർ ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |