കൊല്ലം: അഷ്‌ടമുടിക്കായലിനെ വൃത്തിയാക്കാൻ ഒരാഴ്ച നീളുന്ന തീരശുചീകരണ യജ്ഞത്തിന് ഗാന്ധിജയന്തി ദിവസം തുടക്കമാകും. നഗരസഭയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ പ്രദേശങ്ങളും ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പഞ്ചായത് പ്രദേശങ്ങളിലുള്ള തീര മേഖലകളും ശുചീകരിക്കും.
വിവിധ വകുപ്പുകൾ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തുകയെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. നഗരസഭയിൽ 16 വാർഡുകളിൽ ശുചീകരണം നടക്കും. മാലിന്യപ്രശനം രൂക്ഷമായ ലിങ്ക് റോഡ് ഭാഗത്താണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. നഗരസഭയ്ക്കും സമീപ 15 പഞ്ചായത്തുകൾക്കും കേന്ദ്ര സർക്കാരിൽ നിന്ന് 32 കോടി രൂപ കഴിഞ്ഞ വർഷം ശുചീകരണം, കുടിവെള്ള വിതരണം, ക്രിമറ്റോറിയം, അറവുശാല നിർമ്മാണങ്ങൾക്കായി ലഭിച്ചിരുന്നു. നഗരസഭ ഒന്നേകാൽ കോടി രൂപ ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. ശുചീകരണത്തിന് മാത്രമാണ് 50 ലക്ഷം. ലിങ്ക് റോഡിനു സമീപം ഫ്ലോട്ടിംഗ് ഗാർഡനും മലിനജല ട്രീറ്റ്മെന്റ് പ്ലാന്റും നിർമ്മിക്കാനും കൂടുതൽ കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.
കായൽതീര വിവരശേഖരണത്തിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരത്തെ ടോയ്ലറ്റ് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഫൈബർ ടോയ്‌ലെറ്റുകളും ഫ്ലോട്ടിംഗ് ടോയ്‌ലെറ്റുകളും സ്ഥാപിച്ചു നൽകേണ്ടി വരും. ശുചിത്വ മഷൻ ഈ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |