SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.57 AM IST

1431 പേർക്ക് കൂടി കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 1431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1391 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 40 പേർ രോഗബാധിതരായി. 1400 പേർ രോഗമുക്തരായി. പുതിയതായി 7450 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 608 പുരുഷൻമാരും 648 സ്ത്രീകളും 175 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7043 പേരാണ് ചികിത്സയിലുള്ളത്. 51846 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം : 182, ഏറ്റുമാനൂർ : 69, പുതുപ്പള്ളി : 64, പനച്ചിക്കാട് : 56, കിടങ്ങൂർ : 51,അയർക്കുന്നം : 44, മാഞ്ഞൂർ, മുളക്കുളം : 43, പാമ്പാടി : 42,വൈക്കം : 36, ഉദയനാപുരം : 34, അതിരമ്പുഴ : 32, കല്ലറ : 29, എരുമേലി, കൂരോപ്പട : 28, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി : 27, കാണക്കാരി : 25, വിജയപുരം : 24, ചിറക്കടവ് : 21, കടുത്തുരുത്തി, വെള്ളൂർ, കോരുത്തോട് : 2 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.

വാക്‌സിനേഷൻ : ഒന്നാം ഡോസ് ഇന്ന് കൂടി
ജില്ലയിലെ 18 വയസിന് മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷൻ ഇന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും ഇന്ന് തന്നെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കണം. ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടത് മൂലമോ കൊവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തത് മൂലമോ കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളതുകാരണമോ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് തുടർന്നും ഒന്നാം ഡോസ് സ്വീകരിക്കാൻ അവസരം ഉണ്ടാകും. എല്ലാവർക്കും വാക്‌സിൻ നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനും പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും എല്ലാവരും വാക്‌സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്. ജില്ലയിൽ വാക്‌സിൻ എടുക്കേണ്ട 14.84 ലക്ഷം പേരിൽ 14.2 ലക്ഷം പേർ (95.5%) ഒന്നാം ഡോസും, 6.2 ലക്ഷം പേർ (41.77%) രണ്ടു ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.