കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശത്തിൽ അനുനയനീക്കവുമായി സഹകരണ മന്ത്രി വി.എൻ. വാസവൻ ഇന്നലെ അരമനയിലെത്തി.
പ്രശ്‌നപരിഹാരത്തിനുള്ള സർക്കാർ ശ്രമത്തിന്റെഭാഗമായാണ് മന്ത്രി വാസവന്റെ സന്ദർശനമെന്നാണ് വിലയിരുത്തൽ. സർക്കാർ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിനെ സന്ദർശിച്ച ജോസ് കെ. മാണി, പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടൽ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു.
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അദ്ധ്യായമാണെന്ന് വി.എൻ. വാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാർക്കോടിക് ജിഹാദ് പരാമർശം പ്രശ്നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണ്. പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സർക്കാർ തീരുമാനം മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും നടപടിയുണ്ടാവുമെന്നും വാസവൻ വ്യക്തമാക്കി.
സതീശൻ എത്താത്തത്
ചർച്ചയായി
അതേ സമയം, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ കെ. സുധാകരനൊപ്പം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലാബിഷപ്പിനെ കാണാതിരുന്നത് ചർച്ചയായി. ബിഷപ്പ് മതസ്പർദ്ധ വളർത്തുന്നുവെന്ന വിമർശനം സതീശൻ ആദ്യം നടത്തിയതിനാലാണിതെന്ന ആരോപണം ഉയർന്നതോടെ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ
കാരണമാണ് ബിഷപ്പിനെ കാണാത്തതെന്ന വിശദീകരണവുമായി സതീശൻ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |