തിരുവനന്തപുരം: മാസ്ക് അടുത്ത കാലത്തൊന്നും ഒഴിവാക്കാൻ സാധിക്കുന്ന സഹചര്യമല്ല ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.എസ്.അനീഷ് പറഞ്ഞു. നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച ശേഷം രോഗവ്യാപനം ഉണ്ടായില്ലെങ്കിൽ മാത്രം മാസ്ക് മാറ്റുന്നതിനെപ്പറ്റി ചിന്തിക്കാം.
ഇപ്പോഴുള്ള വാക്‌സിൻ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിന് വേണ്ടി നിർമ്മിച്ചതാണ്. ഡെൽറ്റാ വകഭേദത്തിന് വേണ്ടിയുള്ളതല്ല. വാക്‌സിൻ എടുത്താലും രോഗം വരില്ലെന്ന് പറയാനാകില്ല. രോഗം ഗുരുതരമായി ബാധിക്കില്ലെന്നും മരണനിരക്ക് കുറക്കയ്‌ക്കാനാവുമെന്നും ഉറപ്പാക്കാം. അതേസമയം 12 മുതൽ 18 വയസുവരെയുള്ളവർക്ക് ലഭിക്കുന്നതിൽ ഏറ്റവും സുരക്ഷിതമായ വാക്‌സിൻ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |